"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വ്യാഴാഴ്‌ച, നവംബർ 01, 2012

അഗ്നിയോര്‍മ്മകള്‍

-അവന്തിക -

ഉറക്കത്തെ തട്ടിമാറ്റി 
രാത്രിയുടെ മറവില്‍ 
വഴിതെറ്റി വന്നൊരു  അഗ്നി നാളം .
മരണ ഗന്ധം പടര്‍ന്നോഴുകിയ 
ആ രാത്രിയില്‍ 
സ്വപ്നവഴികളിലും അഗ്നി 
പടര്‍ന്നോഴുകി.
മരണ മുഖത്തുനിന്നും 
സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത് 
ഓടി മറഞ്ഞിടത്തോളം അഗ്നി 
തേടിയെത്തി.

ഉടുവസ്ത്രത്തില്‍ പറ്റിപ്പിടിച്ചോടുവില്‍ 
ശിരസോളം ചുറ്റിപ്പടര്‍ന്ന്
നിലതെറ്റി വീഴുകയായ് ആത്മാവുകള്‍.
ആകാശമോളം ഉയര്‍ന്ന്  പൊങ്ങുമ്പോഴും 
ആര്‍ത്തിയടങ്ങാതെ  ചാമ്പലില്‍ നിന്നും 
വീണ്ടും ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങള്‍ക്ക് 
മുകളില്‍ ഉയരുന്ന വിലാപങ്ങളുടെ 
പുകച്ചുരുളുകളില്‍ തട്ടി 
കരഞ്ഞുപോയ് പെയാത്ത മേഘവും.
ഇന്നലെകളുടെ ശേഷിപ്പ് ചാമ്പലാകുമ്പോള്‍   
ഒന്നില്‍ തുടങ്ങി പത്തൊന്‍പതില്‍  
അവസാനിക്കുമോ യാത്ര പറച്ചിലുകള്‍.
നനീറ്റലിന്‍മേല്‍ നീറ്റലായ്
അര്‍ദ്ധബോധതിലും  മരണത്തിന്റെ 
വിളിക്ക് നേരെ മുഖം തിരിക്കുമ്പോഴും 
തിരിച്ചു വരവിലാത്ത യാത്രയിലാണ് 
പ്രിയപ്പെട്ടവര്‍ എന്നറിയാതെ 
ഉരുകുന്നു ഇന്നും ജന്മങ്ങള്‍.

ഉത്രാടത്തിന്റെ കണ്ണുകളില്‍ 
എരിയുന്ന തീയുമായ്‌ പാഞ്ഞടുത്ത 
മരണത്തെ മറവി ജയിച്ചാലും 
ഉള്ളോളം പൊള്ളിച്ച 
തീ ജ്വാലകള്‍ ബാക്കിവെക്കുന്നു 
ഉത്തരം മുട്ടിക്കുന്ന കരിഞ്ഞ ചോദ്യങ്ങള്‍.
കത്തിയമര്‍ന്നത ത്രയും കുഴികുത്തി മൂടുമ്പോള്‍ 
പാതി കരിഞ്ഞ ഈ 
ജന്മങ്ങല്‍ക്കായി കരുതി വെച്ചത് ഇനിയെന്ത് ദുരന്തം

ഫിനിക്സ് പക്ഷികള്‍

-ഷിബി-
                                                                                          വര : സനി
                    
                                                ചന്ദ്രേട്ടന്റെ ചായക്കടയില്‍ അത് വലിയൊരു ചര്വ്ഹയ്ക്ക് ഇട വെച്ചു.മീന്കാരം മംമാടാനത്രേ അതാദ്യം കണ്ടത്.ഉച്ചയ്ക്കടിച്ച 'രാജാവിന്റെ' കേട്ടടങ്ങുന്നതിനും മുന്‍പ് മമാട് കാര്യം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു.
                        "കല്യാണി ബാറിന്റെ നീണ്ട വരീന്റെ അങ്ങേ തലയ്ക്കലായിരുന്നു ഞമ്മള്.പരിചയക്കാരു ആരേലും ഉണ്ടോന്നു നോക്കീതാ അന്നെരാ ഈ പീക്കിരി ചെക്കന്‍ ഒരു ഇളീം  ഇളിച്ചു കുപ്പീം വാങ്ങി പോണത്."
"ഇങേരിതാരെപറ്റിയാ പറെണത്‌  ?" കട്ടന്‍ ചായ താഴെ വെച്ച്‌ ചെക്കിണി ഏട്ടന്‍ ചോദിച്ചു.
"ഞമ്മളെ തെക്കേലെ ദിനെശേട്ടന്റെ മോനില്ലേ 'കുട്ടന്‍' , ഓന്‍ തന്നെ, എന്തോ വല്യ കാര്യം കണ്ടുപിടിച്ച മട്ടില്‍ നാല് കാലില്‍ നിന്ന് മമ്മദ്‌ പറഞ്ഞൊപ്പിച്ചു.
                        "നല്ല കഥ, ഈ ചെക്കനോക്കെ മുട്ടേന്നു ഇങ്ങോട്ട് വിരിഞ്ഞിട്ടല്ലേ  ഉള്ളു.....ഇത് പോലെ  കൊറേ എണ്ണം ഉണ്ട് ഇവിടെ, പറയിപ്പിക്കാനായിട്ട്", ചന്ദ്രേട്ടന്‍  ചായ ആറ്റുന്നതിനിടയ്ക്കു  ചര്‍ച്ച ഒന്ന് മൂപ്പിച്ചു.
                           അത് വരെ ടെശാഭിമാനീന്നു കണ്ണെടുക്കാതിരുന്ന സഖാവ് കൃഷ്ണേട്ടന്‍ പറഞ്ഞത് ഒരു ഒന്നൊന്നര പൊയന്റായിരുന്നു.
                           "എന്തിനാ വെറുതെ പിള്ളേരെ മാത്രം കുറ്റം പറയുന്നേ.....പത്താം ക്ലാസ്സു കഴിയുമ്പോഴേക്കും മുതലാളിമാരുടെ കൂടെ കള്ളപ്പൂഴി  കടത്താന്‍ വിടുമ്പോ ആലോചിക്കണമായിരുന്നു.ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ."
                            ശരാശരിയിലും താഴെക്കിടയില്‍ മാത്രം താമസിച്ചിരുന്ന ഗ്രാമം.അറബി നാടിന്റെ സമ്പത്തും സൌഭാഗ്യങ്ങളും കിനാവ്‌ കണ്ടു കുറച്ചാളുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലുകടന്നു.കാലങ്ങളോളം ജോലിചെയ്ത് പൂത്ത കാശുമായി അവര്‍ നാട്ടില്‍ തിരിച്ചെത്തി.നാട്ടില്‍ സ്ഥിരമാക്കിയ അവര്‍ കുറെ ലോറികള്‍ വാങ്ങി.നിശബ്ദമായി ഉറങ്ങിയിരുന്ന നാടിന്റെ സോയിര്യം  കെടുത്തി ഒരു കൂര്‍ക്കം വലി എന്നോണം ലോറികള്‍ പരക്കം പാഞ്ഞു.പുഴയുടെ മാറ് പിളര്‍ത്തി ഇരുട്ടിന്റെ മറവില്‍ അവര്‍ പലര്‍ക്കായി കാഴ്ച വെച്ചു.എതിരെ ഒറ്റപ്പെട്ട ശബ്ദം പുറപ്പെടുവിച്ചവരുടെ കയ്യില്‍ ഗാന്ധിച്ചിത്രം പതിച്ച കുറച്ച് കടലാസ്സു വെച്ചുകൊടുത്തു.പുറത്തു വരാനോരുങ്ങിയ വാക്കുകളെ വിഴുങ്ങി ഒച്ചയുണ്ടാക്കാതെ അവരും പോയ്ക്കിടന്നുറങ്ങി.പാവം പുഴ കണ്ണീര്‍ വാര്‍ത്ത് ലോറിയിലുറങ്ങി.
                        പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞാല്‍ ജയിച്ചാലും തോറ്റാലും കുട്ടികളെ ജോലിക്ക് അയക്കുന്നതാണ് ഇവിടുത്തെ രീതി.ആരും ജയിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അഥവാ ജയിച്ചു കോളേജില്‍ പോയാല്‍ രണ്ടോ മൂന്നോ മാസത്തിനകം കുരുത്തം കേട്ട പിള്ളേര്‍ പഠിപ്പ് നിര്‍ത്തും.അന്നന്നത്തെ കാര്യങ്ങള്‍ നന്നായി നടന്നുപോകുന്നതിനപ്പുറം പഠിച്ച് ഉദ്യോഗം നേടി സമ്പന്നരാകുന്നതിനെ പറ്റിയൊന്നും ആരും സ്വപ്നം കാണാറില്ല.പാവപ്പെട്ട കുടുംബങ്ങള്‍ ഈ മുതലാളിമാരെ ഒരാശ്വാസമായിട്ടാണ് കണ്ടിരുന്നത്‌.പൂഴിപ്പണിക്ക്   പോയാല്‍ ദിവസം നൂറും ഇരുന്നൂറും ഇരുന്നൂറ്റി അന്‍പതും ഒക്കെ കിട്ടും.നന്നായി കളിയറിയുന്ന മുതലാളിമാര്‍ വൈകുന്നേരം ഒരു കുപ്പി കൂടെ വാങ്ങിച്ചു കൊടുക്കും.അങ്ങനെ ആ ഗ്രാമത്തിലെ യുവത്വത്തെ വളരാനനുവദിക്കാതെ ഒരു ബോണ്‍സായ്‌ ചെടിപോലെ ചെറുതാക്കി ചെറുതാക്കി മുരടിപ്പിച്ച് അവര്‍ ഒരു കുപ്പിക്കുള്ളില്‍ തളച്ചിട്ടു.
                       അന്ന് വൈകുന്നേരം പതിവുപോലെ പണി കഴിഞ്ഞ് എല്ലാവരും പുഴയോരത്തെ ആല്‍ത്തറയില്‍ ഒത്തുകൂടി.കുഞ്ചുവും,കുട്ടനും,മുത്തുവും,കുട്ടാപ്പിയും,ഉണ്ണിയും ,മുസ്തഫയും എല്ലാവരും ഉണ്ടായിരുന്നു.അവരെ നന്നായിട്ടറിയാവുന്ന ആ നാട്ടിലെ ഒരേ ഒരാള്‍ ആ ആല്‍മരമായിരുന്നു.എല്ലാവരുടെയും മുഖത്ത്  ഒരു ഗൗരവം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.മദ്യപിക്കുന്ന കാര്യം ഇനി നാട്ടില്‍ അറിയാന്‍ ആരും ബാക്കിയില്ല.റോഡിലൂടെ വരുമ്പോള്‍ ആളുകള്‍ക്കെല്ലാം പരിഹാസം നിറഞ്ഞ നോട്ടം.രാത്രി എങ്ങനെ വീട്ടില്‍ കയറുമെന്ന് ആലോചിച്ചപ്പോള്‍ എല്ലാവരുടെയും നില പരുങ്ങലിലായി.ആകെ ഉണ്ടായിരുന്ന ഒരു സിഗരറ്റ് എല്ലാവരും ഓരോ കവിള്‍ എടുത്തപ്പോഴേക്കും തീര്‍ന്നു.കുറ്റി നിലത്തിട്ടു തീയെരിച്ച് കുട്ടന്‍ പറഞ്ഞ്.
"ഇനിയിപ്പോ ഒളിച്ചു കുടിക്കണ്ടല്ലോ. സമാധാനം,ബാക്കിയൊക്കെ വരുന്നിടത്ത്  വെച്ചു കാണാഡാ.
                    എലാവര്‍ക്കും കുടിക്കാന്‍  ഓരോ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചു ആണ്  ഈ കൂട്ടത്തില്‍ ആദ്യം കുടി തുടങ്ങിയത്.പട്ടാളക്കാരനായിരുന്ന അച്ഛന്റെ പീഡനം താങ്ങാനാവാതെ ആമ്മ ആത്മഹത്യ ചെയ്യുമ്പോള്‍ അവനു പതുവയസ്സെ ഉണ്ടായിരുന്നുള്ളൂ.രണ്ടാനമ്മയില്‍ നിന്നും  ഏല്‍ക്കേണ്ടി വന്ന ആട്ടും തുപ്പും, കുട്ടിക്കാലം മനസ്സിന് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും   അച്ഛന്‍ അലമാരയില്‍ കൊണ്ടുവെച്ച കുപ്പികളിലേക്കു അവനെ എത്തിച്ചു.പിന്നീട് അതൊരു ശീലമായി.
                   പഠിക്കാനുള്ള ആഗ്രഹം അടക്കിവെച്ചു രാത്രി മനല്‍വാരാന്‍ പോകുമ്പോ മനസ്സിന്റെ വേദനയെക്കാള്‍,എല്ലുതുളച്ചുകയറുന്ന വേദന സഹിക്കാനാവാതെയായിരുന്നു മുസ്തഫയും കുട്ടനും കുടി തുടങ്ങിയത്.എല്ലാവരും കുടിക്കുന്നത് കണ്ടപ്പോള്‍ രസം നോക്കാന്‍ ഒരിറ്റു കുടിച്ചാണ് കുട്ടാപ്പിയുടെ തുടക്കം.ആ രസം അവനു നല്ല രസമായിതോന്നാന്‍ അധിക കാലം വേണ്ടിവന്നില്ല.പ്രലോഭനങ്ങളില്‍ ഒന്നും വഴങ്ങാതെ  രണ്ടുപേര്‍ ബാക്കിയുണ്ടായിരുന്നു.ഉണ്ണിയും മുത്തുവും.പ്രണയം തലയ്ക്കുപിടിച്ചാല്‍ ചിലരൊക്കെ നന്നാവുമെന്ന് പറയുന്നതിന് ഉദാഹരണമായിരുന്നു ഉണ്ണി.'നീയില്ലെങ്കില്‍ ചത്ത്‌ കളയുമെന്ന്  പറഞ്ഞുനില്‍ക്കുന്ന കളിക്കൂട്ടുകാരിക്ക് വേണ്ടി തന്റെ  ജീവിതം വൃത്തിയിലും വെടിപ്പിലും അയാള്‍ സൂക്ഷിച്ചു.കുപ്പി പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് വരെ അവനുണ്ടാകും.പിന്നീട് എരിവിനു വാങ്ങിയ മിക്സ്ച്ചറും ചവച്ച്,ഹോസ്റ്റലില്‍ നിന്നും അവളുടെ  മെസ്സേജ് വരുന്നതും കാത്തിരിക്കും.പിന്നീടൊരിക്കല്‍ ആല്‍മരത്തിനു തലയടിച്ച്,പൊട്ടി പൊട്ടി കരയുന്ന ഉണ്ണിയെ എല്ലാവരും കാണുമ്പോള്‍ നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.ജീവിതം മതിയായെന്നു ഒച്ചവെച്ച് കരയുന്ന അവനെ,വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍  സാധിക്കില്ലെന്ന് കണ്ടപ്പോള്‍ കുട്ടനാണു വെള്ളം പോലും ഒഴിക്കാതെ ഒരു ഗ്ലാസ്‌ അവനു കൊടുത്തത്.ഒടുവില്‍ ബോധമറ്റ്  കിടക്കുമ്പോഴും അവന്‍ പറയുന്നുണ്ടായിരുന്നു.
"നിന്നെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചതല്ലേഡീ.......എന്നിട്ടും...."
നിലത്തു കിടന്നിരുന്ന മൊബൈല്‍ ഫോണില്‍ ഓടിക്കൊണ്ടിരുന്ന യൂ ട്യൂബ് വീഡിയോയില്‍ അവള്‍ അപ്പോഴും ആര്‍ത്തു ചിരിച്ച് ഏതോ 'സിക്സ് പാക്കുകാരന്റെ' ശരീരത്തിന്റെ ചൂടില്‍ ലയിച്ചു ചേരുകയായിരുന്നു.
                       മദ്യം നശിപ്പിച്ച ഒരു കുടുംബത്തിന്റെ അത്താണിയായത്‌   കൊണ്ടാവണം മുത്ത്‌ യാതൊരുവിധ അലമ്പിനും പോവാത്തത്‌.തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച്   അവന് നല്ല ബോധ്യമുണ്ടായിരുന്നു.സ്വന്തമെന്നു പറയാന്‍ ദൈവം ബാക്കി വെച്ച അനിയത്തിയെ പോന്നു പോലെ നോക്കണം.കുടിച്ചു കൂത്താടി നടക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ സ്നേഹം മാത്രമുള്ള ചങ്ങാതിമാരെ നന്നാക്കിയെടുക്കണം.പ്രശ്നങ്ങളുടെ നടുവില്‍ ഉള്ള് പുകയുമ്പോഴും മുത്ത്‌ ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് അദ്ഭുതമായിരുന്നു.ദിവസങ്ങള്‍ ഓരോന്നായി കൂകിപ്പാഞ്ഞു.മുന്നിലെ മഹാശൂന്യതയ്ക്കപ്പുറം അവര്‍ക്കൊന്നും കാണാന്‍ ഉണ്ടായിരുന്നില്ല.സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വിജയന്‍ മാഷിന്റെ ഇടയ്ക്കിടെ വിളിച്ചുള്ള ഉപദേശങ്ങളൊന്നും  അവരുടെ ചെവിയില്‍ കയറിയില്ല.സത്യത്തില്‍ സ്വപ്നം കാണാനുള്ള കഴിവ് അവര്‍ക്ക് എവിടെയോ വെച്ചു നഷ്ട്ടപ്പെട്ടിരുന്നു.ആല്‍മരം മാത്രം അപ്പോഴും അവര്‍ക്ക് തണലേകി.   
                       ഒരു മഴക്കാലം,തിമിര്‍ത്തു പെയ്യുന്ന മഴയില്‍ പുഴ കരകവിഞ്ഞൊഴുകി, ആല്‍ത്തറ   മുങ്ങി.ആര്‍ക്കും പണിക്കുപോവന്‍ കഴിയാത്ത അവസ്ഥ.തണുപ്പിന് ഒരെണ്ണം അടിക്കാഞ്ഞിട്ട്‌ കുട്ടന്റെ നാക്ക് തരിച്ചു തുടങ്ങി.കയ്യിലുണ്ടായിരുന്ന അവസാന തുണ്ട് നാണയവും കട്ടയ്ക്കിട്ട് കുഞ്ചുവിനെ കുപ്പിവങ്ങാന്‍ പറഞ്ഞയച്ചു.അവരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ അന്ന് ഇടിവെട്ടി മഴ പെയ്തു.കുഞ്ചിവിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടു.ഭാഗ്യത്തിന് ആരോ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചതുകൊണ്ട്‌ ജീവന്‍ തിരിച്ചു കിട്ടി.
                      ഹോസ്പ്പിറ്റലിലെത്താന്‍ ആരുടേയും കയ്യില്‍ അഞ്ചു പൈസയില്ല.കുടിച്ച് തലതിരിഞ്ഞ് നടക്കുന്നവര്‍ക്ക് ആര് കടം കൊടുക്കാന്‍? ഒടുവില്‍ വിജയന്‍ മാഷിന്റെ അടുത്ത് പോയി കരഞ്ഞ് പറഞ്ഞപ്പോള്‍  അഞ്ഞൂറ് രൂപ കിട്ടി.ആ ആഴ്ച ഒടിഞ്ഞ കാലുമായി കുഞ്ചു ഹോസ്പിറ്റലിലെ ഫാന്‍ കറങ്ങുന്നതും നോക്കി കിടന്നു.നല്ല മഴയത്ത്‌ കൂട്ടുകാരന്റെ ചികിത്സയ്ക്ക് വേണ്ടി അവര്‍ ജോല്യ്ക്ക് പോയി,രാത്രി കൂട്ട് കിടന്നു.മഴ ഒന്നൊഴിഞ്ഞു.പുഴയിലെ വെള്ളം ഇറങ്ങി.പ്ലാസ്റ്ററിട്ട കാലുമായി കുഞ്ചു ആശുപത്രി വിട്ടു.ഒടുവില്‍ ആറുപേരും വീണ്ടും ആല്‍ത്തറ യിലെത്തി.അന്ന് എല്ലാവരുടെയും മുഖത്ത്  പതിവിലധികം ഗൌരവം ഉണ്ടായിരുന്നു.കുഞ്ചിവിന്റെ കാലു തടവിക്കൊണ്ടിരിക്കെ മുത്ത്‌  എല്ലാവരോടുമായി പറഞ്ഞു.
            "ഇതുവരെ നിങ്ങളുടെ എല്ലാ തോന്ന്യാസത്തിനും ഞാന്‍  കൂട്ടുണ്ടായിരുന്നു.ഇനി ഇല്ല......,ഇതില്‍ നിന്നൊന്നും പഠിച്ചില്ലെങ്കില്‍ നമ്മളൊക്കെ നശിച്ചു പണ്ടാരടങ്ങത്തെ  ഉള്ളു..."    
                    ആ സംഭവം എല്ലാവരെയും ഒരു മാറ്റത്തിന് ചിന്തിപ്പിച്ചു .എന്ത് ചെയ്യണം എങ്ങനെ മാറണം എന്നൊന്നും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല.എല്ലാവരും എഴുതിതള്ളിയവര്‍ക്ക് വഴി കാണിക്കാനും ആരും ഉണ്ടായിരുന്നില്ല.ഒടുവില്‍ രണ്ടും കല്പ്പിച്ചു പഴയ പീ.ടി മാഷിന്റെ പടിക്കലെത്തി.മാഷ്‌ ചാരു കസേരയില്‍ ഇരുന്ന് പത്രം വായിക്കുകയായിരുന്നു.കണ്ടപാടെ എല്ലാവരെയും സ്നേഹത്തോടെ വിളിച്ച് കൊലായിലേക്കിരുത്തി.പത്രവും കണ്ണടയും മാറ്റിവെച്ച് മാഷ്‌ എല്ലാരെയും ഒന്ന് നോക്കി.മുഖം പെട്ടെന്ന് വായിച്ചത്   കൊണ്ടാവണം അദ്ദേഹം ചോദിച്ചു.
                                     "എന്താ മക്കളെ....?"
            ആരും  ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.ഒന്നൂടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുത്തു തലയുയര്‍താതെ തന്നെ പറഞ്ഞൊപ്പിച്ചു.
                                 "മാഷേ ഞങ്ങള്‍ക്ക് നന്നാവണം "
       മാഷ്‌ കുറെ നേരം ആലോചിച്ചു,പതുക്കെ എണീറ്റു.കുട്ടന്റെ ചുമലില്‍ കൈവെച്ച് പറഞ്ഞു.
              "എന്താടാ മക്കളെ നിങ്ങളൊക്കെ തണ്ടും തടീം ഉള്ള ചുണക്കുട്ടികളല്ലേ ,വെറുതെ കുടിച്ചും വലിച്ചും മണലുവാരിയും  ഇല്ലാതാക്കരുത് നിങ്ങളുടെ ജീവിതം.നിങ്ങള്ക്ക് പട്ടാളത്തില്‍ ശ്രമിച്ചൂടെ?
                 അതൊരു  നല്ല ആശയമായിരുന്നു.ഇനി പഠിച്ച് ഉദ്യോഗം നേടാമെന്ന പരിപാടി ഒന്നും നടക്കില്ല.ഗള്‍ഫിലേക്ക് പറക്കാനുള്ള അവസരങ്ങളുമില്ല.പിന്നെ രക്ഷപ്പെടാന്‍ ഒരു നല്ല മാര്‍ഗം ഇത് മാത്രമേയുള്ളൂ.പട്ടാളത്തിലാണെങ്കില്‍  കുപ്പി ഫ്രീയായി  കിട്ടുകേം ചെയ്യും.
                  "മക്കളെ, ഇതത്ര എളുപ്പ പണിയൊന്നുമല്ല, സെലക്ഷന്‍ കിട്ടാന്‍ നന്നായി  അധ്വാനിക്കണം .രാവിലെ എണീറ്റ്‌ ഒന്ന് ഓടിക്കൂടെ? പിന്നെ നിങ്ങള് വിചാരിച്ചാല്‍  നമ്മുടെ പഴയ വോളിബോള്‍ ഗ്രൌണ്ട് ഒന്ന് നന്നാക്കിയിടാം."
                 "മാഷേ അതിനു ഞങ്ങള്‍ക്ക്ക് കളിയൊന്നും അറിയില്ല," കുഞ്ചു വിനയത്തോടെ പറഞ്ഞു.
                 "കളി ഞാന്‍ പഠിപ്പിച്ചു തരാമെടാ.......ബോളും നെറ്റും ഞാന്‍ മേടിച്ചു തരാം......നിങ്ങളൊക്കെ ഒന്ന് നന്നായി കണ്ടാ മതി...," മാഷിന്റെ വാക്കുകളില്‍ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. 
                   മഴ മാറി, കൊയ്ത്തു കഴിഞ്ഞ പാടത്ത് പന്ത് തട്ടിത്തുടങ്ങി.പഴയ കളിക്കാരും നാട്ടുകാരും ഒക്കെ കളികാണാനെത്തി .മുത്തുവിന്റെ ഉയരം കൂടിയ ശരീരവും മെയ്വഴക്കവും  വിജയന്‍ മാഷ്‌ പ്രത്യേകം ശ്രദ്ദിച്ചു.ഒന്ന് രണ്ടാഴ്ചകള്‍ കൊണ്ട് മാഷ്‌ അവരെ തരക്കേടില്ലാത്ത കളിക്കാരാക്കി.കളിയുടെ ആവേശം മറ്റുള്ളവരിലേക്കും പടര്‍ന്നു തുടങ്ങി.അങ്ങനെ വൈകുന്നേരങ്ങളില്‍ ഒരു ഗ്രാമം മുഴുവന്‍ ആ കൊച്ചു മൈതാനത്ത് കളികാണാനെത്തിത്തുടങ്ങി.കളിയിലുള്ള അവരുടെ മിടുക്ക് കണ്ടപ്പോള്‍ വാര്‍ഡു മെമ്പര്‍ രാജേട്ടന്‍ ഒരാശയം മുന്നോട്ടു വെച്ചു.'ഒരു ക്ലബ്‌ ' .ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും,നാട്ടിന് ഉണര്‍വ് ഉണ്ടാക്കാനും ഒക്കെ ഉതകുന്ന രീതിയില്‍ ഒരു സംഘടന.അതെല്ലാവര്‍ക്കും സ്വീകാര്യമായി.സഖാവ് കൃഷ്ണേട്ടന്‍,വാര്‍ഡു മെമ്പര്‍ ,വിജയന്‍ മാഷ്‌ എന്നിവര്‍ രക്ഷാധികാരികളായി.കുട്ടന്‍ പ്രസിഡന്റ്റും   മുസ്തഫ സെക്രട്ടറിയും ആയി ക്ലബ്‌ രൂപം കൊണ്ടു.മാഷ്‌ ക്ലബ്ബിനു പേരിട്ടു  'ഫീനിക്സ്' , ചാരത്തില്‍ നിന്നും ഉയര്‍ത്തെഴു ന്നേറ്റ  പക്ഷിയുടെ പേര്. 
  
                          ആ  വര്‍ഷത്തെ കേരളോത്സവത്തില്‍ പഞ്ചായത്ത് തല മത്സരങ്ങളില്‍ ഫീനിക്സിലെ പിള്ളേര്‍ പങ്കെടുത്തു.മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചെന്താമര  ക്ലബ്ബുമായി ആദ്യ റൌണ്ട് മത്സരത്തില്‍ ഫീനിക്സ് പരാജയപ്പെട്ട് പുറത്തായി.അവസാന സെറ്റ് വരെ നടത്തിയ ചെറുത്ത് നില്‍പ്പ് തോല്‍വിയിലും അവരുടെ ആവേശം ഇരട്ടിപ്പിച്ചു.അവര്‍ ഓരോര്‍ത്തരും   ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍   തുടങ്ങുകയായിരുന്നു.മുത്തുവിന്റെ സ്മാഷുകളില്‍ തീപാറിയിരുന്നു.കൂട്ടത്തില്‍ കരുത്തനായ മുസ്തഫ എതിരാളികളുടെ ഏത് ആക്രമണവും തടുത്തിരുന്ന മികച്ച 'ലിബറോ' ആയി പേരെടുത്തു.പതിയെ ഏതു ടീമിനെയും നേരിടാനുള്ള കരുത്തു വിജയന്‍ മാഷിന്റെ കുട്ടികള്‍ നേടിയെടുത്തു.ഗ്യാലറികള്‍ അവര്‍ക്ക് വേണ്ടി ആര്‍പ്പു വിളിച്ചു.ജില്ല, സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കിരീടങ്ങള്‍ ആ കൊച്ചു നാടിനെ തേടിയെത്തി.ക്ലബ്ബിനു സ്വന്തമായി ഓഫീസ് ഇല്ലാത്തതിനാല്‍ ആ കിരീടങ്ങള്‍ ചന്ദ്രേട്ടന്റെ ചായക്കടയ്ക്ക് അലങ്കാരമെകി.അത്തവണത്തെ സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് കഴിഞ്ഞപ്പോഴേക്കും മുത്തുവിന് സ്റ്റേറ്റ് ടീമില്‍ സെലെക്ഷന്‍ കിട്ടി.അന്നവര്‍ അഭിമാനത്തോടെ ആല്‍ത്തറയില്‍ വെച്ച്‌ ഒരു കുപ്പി പൊട്ടിച്ചു.
                     
                             അപ്പോഴേക്കും പണം കുന്നു കൂടിയ  മുതലാളിമാര്‍ ജെ.സി.ബികള്‍ വാങ്ങി,   പച്ചപ്പാവാടയുടുത്ത ആ ഗ്രാമത്തെ വസ്ത്രാക്ഷേപം ചെയ്ത് അവര്‍ ഓരോ കുന്നും കാര്‍ന്ന് തിന്ന് തീര്‍ത്തു.ഗ്രാമത്തിലെ കല്ലും മണ്ണും അവര്‍ കച്ചവടം ചെയ്തു.കിണറുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്നു.ഭയം കൊണ്ടു ആരുടേയും ഒച്ച പുറത്തു വന്നില്ല.ഓരോ കുന്നുകളും അണ്ണാന്‍ തിന്ന പേരക്കയുടെ അവസ്ഥയിലായി.എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അന്ന് യന്ത്ര കൈകളുമായി ജര്‍.സി.ബി ആല്‍ത്തറക്ക്      നേരെ പാഞ്ഞടുത്തു.നല്ല ചെങ്കല്ലുള്ള കൊട്ടക്കുന്നിലേക്ക് ലോറി പോകണമെങ്കില്‍   ആല്‍ത്തറ  പൊളിച്ച് നീക്കി റോഡുവെട്ടണം.എല്ലാവരുടെയും നെഞ്ചില്‍ തീയാളി.സ്വന്തം വീട് പൊളിച്ചു നീക്കിയാലും അവര്‍ക്ക് പ്രശ്നമില്ലായിരുന്നു.പക്ഷെ ആലും തറയും അവരുടെ  ജീവന്റെ ഭാഗമായിരുന്നു.തറ പൊളിക്കാന്‍ വന്ന മുതലാളികലുമായി വാക്കേറ്റം ഉണ്ടായി.ആലും തറയും സംരക്ഷിക്കാന്‍ ഇനി ഒരു മാര്‍ഗവും ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ അതിനു ചുറ്റും മലര്‍ന്നു കിടന്നു.
                  കുട്ടന്‍ വിളിച്ചു പറഞ്ഞു.
                     "നിങ്ങളുടെ മുതലാളിമാരോട് പറ, ചങ്കൂറ്റം ഉണ്ടെങ്കില്‍ ഞങ്ങളുടെ നെഞ്ചത്ത് കൂടെ ജെ.സി.ബി കേറ്റാന്‍."
                     അതുവരെ പേടിച്ച് മിണ്ടാതിരുന്ന  നാട്ടുകാര്‍ക്ക് അതൊരു ആവേശമായി.സമരം ഒരു വന്‍ ജനകീയ മുന്നേറ്റമാകാന്‍  അധികം താമസം  ഉണ്ടായില്ല.ചെങ്കല്ല് ,മണല്‍ മാഫിയക്കെതിരെ നാട് മുഴുവന്‍ ആഞ്ഞടിച്ചു.ജനകീയ സമിതി പോലീസിനു പരാതി സമര്‍പ്പിച്ചു.അനധികൃത മണല്‍ വാരലിനും ഖനനത്തിനും പണച്ചാക്കുകളില്‍  പലരും അകത്തായി.ഒരു ഗ്രാമം ആന്നാദ്യമായി  തങ്ങളുടെ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞു.
                     സമരം കഴിഞ്ഞ് പിറ്റേ ദിവസം  ആയിരുന്നു പോലീസിലെക്കുള്ള സെലക്ഷന്‍ ക്യാംബ്.ഉന്തിലും തള്ളിലും  പരിക്ക് പറ്റിയ കുട്ടനും ഉണ്ണിക്കും പോവാന്‍ പറ്റിയില്ല.മുസ്തഫയും  കുഞ്ചുവും കുട്ടാപ്പിയും വിജയന്‍ മാഷിന്റെ അനുഗ്രഹം വാങ്ങി കണ്ണൂരിലേക്ക് വണ്ടി കയറി.അവരുടെ ആദ്യ റിക്രൂട്മെന്റ്റ്  റാലി.തീയില്‍ കുരുത്ത അവര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ലെങ്കിലും ഒരുപാട് നേടാനുണ്ടായിരുന്നു.ഉയരക്കുറവുമൂലം മുസ്തഫ പുറത്തായി.ഒന്നും അവകാശപ്പെടാനില്ലാത്ത ആ ഗ്രാമത്തിനു കാവലായി രണ്ടു പോലീസുകാര്‍. 
                           മുത്ത്‌  നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിനായി ലഖ്നോവിലേക്ക് വണ്ടി കയറി.കുഞ്ചുവും കുട്ടാപ്പിയും ട്രെനിംഗ് ക്യാമ്പിലേക്ക് പോയി.നാട്ടില്‍ കുട്ടനും ഉണ്ണിയും മുസ്തഫയും മാത്രമായി.ഓര്‍മ വെച്ച ശേഷം അവരാറുപേരും ഒതുചേരാത്ത ആദ്യത്തെ വൈകുന്നേരം കടന്നുപോയി.ഒച്ചയും ബഹളവും ഇല്ലാതെ  ആല്‍ത്തറ   മൂകമായി. മുസ്തഫുടെ മടിയില്‍ കിടന്ന് ഉണ്ണി പഴയ കാര്യങ്ങള്‍ അയവിറക്കി.കുട്ടന്‍ പുഴയില്‍ കല്ലെറിഞ്ഞ് ഓളങ്ങളില്‍ കണ്ണും നട്ടിരുന്നു.
                           വിക്രം മൈതാനത്ത്  വീണ്ടും റിക്രൂട്മെന്റ്റ്  റാലി,മൂന്നുപേരും പങ്കെടുത്തു.മുസ്തഫ  ഉയരക്കുരവിനു  ഇത്തവണയും പുറത്തായി.കുട്ടനും ഉണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ  പാവം മുസ്തഫ മാത്രം തനിച്ചായി.അധികം  വൈകാതെത്തന്നെ മുസ്തഫയെ അമ്മാവന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി.ഗ്രാമത്തിന്റെ വൈകുന്നേരങ്ങളില്‍ പുഴയോരത്ത് ആല്‍മരം തനിച്ചായി.
                         വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പിന്നീടൊരിക്കലും അവര്‍ ആറുപേര്‍ക്കും പഴയതുപോലെ ഒരുമിച്ചു കൂടാന്‍ കഴിഞ്ഞില്ല.പലരും പലതവണയായി നാട്ടില്‍ വന്നുപോയി.ഒരുമിച്ച് ലീവ് ഒരിക്കലും കിട്ടിയില്ല.പഴയ കച്ചറ കുട്ടികളില്‍ നിന്നും അവരാകെ മാറി.മുത്ത്‌ നാഷനല്‍ ടീമില്‍ കളിച്ചു.ഇന്ത്യ ഫെഡറേഷന്‍ കപ്പ്‌ നേടുമ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മുത്ത്‌ ആയിരുന്നു.വിജയന്‍ മാഷ്‌ അവശ നിലയിലാണ്.കുട്ടന്‍ എന്‍.എസ്.ജി ക്യാപ്ടനാണ്.കുഞ്ചു  ഇപ്പൊ സ്ഥലം എസ്.ഐ ആയി. അങ്ങനെ  ഇത്തവണത്തെ ഓണത്തിന് എല്ലാവരും എത്തുമെന്ന് ഉറപ്പായി.മുസ്തഫ നാട്ടിലേക്ക് വരുമ്പോ ചങ്ങായിമാര്‍ക്ക് സ്പെഷലായി ഫോറിന്‍ കുപ്പികള്‍ വാങ്ങിക്കൊണ്ട് വന്നു.നാട്ടിലേക്ക് ട്രെയിന്‍ കയറുന്നതിനു മുന്‍പ് നല്ല പുഴ മീന്‍ ഒപ്പിച്ചു വെക്കാന്‍ ഉണ്ണി കുഞ്ചുവിനോട്  വിളിച്ചു പറഞ്ഞു.കുട്ടനോഴികെ എല്ലാവരും ഓണത്തിന് നാല് ദിവസം മുന്‍പ് നാട്ടില്‍ എത്തി.ആല്‍ത്തറയില്‍ വീണ്ടും എത്തിയപ്പോള്‍ സ്പീക്കെര്‍ ഫോണില്‍ ഇട്ട് അഞ്ചു പേരും കുട്ടനെ ലേറ്റായതിനു  നല്ല നാടന്‍ തെറി വിളിച്ചു.രണ്ടു ദിവസത്തിനകം ഡല്‍ഹിയില്‍ നിന്നും കുട്ടനും എത്തും.
                                  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നായി.വീട്ടിലെ ഓണാഘോഷങ്ങളും തിരക്കുകളും കഴിഞ്ഞ്‌ ആ വൈകുന്നേരം അവര്‍ ആല്‍ത്തറയില്‍ ഒത്തുകൂടി.അമ്മയുടെ മടിത്തട്ടെന്ന പോലെ ലോകത്തെവിടെയും ലഭിക്കാത്ത സ്നേഹം ആല്‍മരം അവര്‍ക്ക് വേണ്ടി നല്‍കി.കൊല്ലങ്ങളോളം പറയാനുള്ള വിശേഷങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു.എല്ലാം കഴിഞ്ഞ് മുസ്തഫ കൊണ്ട് വന്ന കുപ്പിയും ചെമ്മീന്‍ കറിയും കഴിച്ചു പൂക്കുറ്റിയായി.പതിവുപോലെ രണ്ടു കാലില്‍ നടന്നു വീട്ടിലെത്താന്‍ പറ്റില്ലെന്നായപ്പോള്‍ അവരവിടെതന്നെ കിടന്നുറങ്ങി .
Protected by Copyscape DMCA Takedown Notice Infringement Search Tool