"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2016

The seventh day- ആറു ദിവസം ജോലി ചെയ്യുന്നത് ഏഴാം ദിവസം യാത്ര പോകാനാകുന്നു.


-ഷിബി


യാത്ര ഹരവും ലഹരിയും ആയി കാണുന്ന എഴുപതു സഞ്ചാരികള്‍, ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലൂടെ അല്ലാതെ പരിചയം പോലും ഇല്ലാത്തവര്‍.ഒരൊറ്റ സ്വപ്നവുമായി ഒത്തുകൂടുന്നു.കൊളുക്കുമലയിലെ സൂര്യോദയം കാണുക.അവര്ക്ക് യാത്രക്ക് ബുള്ളറ്റു വേണം എന്ന നിര്ബന്ധം ഒന്നും ഇല്ല.ഉല്ലാസ് ചേട്ടനും ടീമും പറവൂരില്‍ നിന്നും 160 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ച് ആണ് എത്തിയത്.അഖില്‍ ആന്റണി എര്‍ണാകുളത് നിന്നും കിട്ടിയ ലോറിയിലും ബസ്സിലും അവസാനം ഐസ്ക്രീം വണ്ടിയിലും ഒക്കെയായി കഷ്ടപ്പെട്ട് സ്ഥലത്തെത്തി.ചിന്നകനാലില്‍ രാത്രി ക്യാമ്പ്‌ ഫയറില്‍ സിനിമാ കഥകളെ വരെ വെല്ലുന്ന സഞ്ചാര അനുഭവങ്ങളായിരുന്നു പലര്‍ക്കും പങ്കു വെക്കാന്‍ ഉണ്ടായിരുന്നത്. Rx-100 ബൈക്കില്‍ ലഡാക്ക് വരെ സാഹസ യാത്ര നടത്തിയ ഷെല്ലി, സൈക്കിളില്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച പറവൂര്‍ ബൈക്കെര്സ് ക്ലബ്.പരിപാടിക്ക് വരാന്‍ കാശില്ലാത്തത്‌ കൊണ്ട് അടക്ക പൊളിച്ചു വിറ്റ് വന്ന ഇരട്ടകളായ അഖിലും അര്‍ജുനും.വീടിന്‍റെ മെയിന്‍ വാര്‍പ്പ് നടക്കുമ്പോള്‍ ബാഗും എടുത്ത് അമ്മേ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങിയ ആലപ്പുഴക്കാരന്‍ അരുണ്‍.ലൈസെന്‍സ് കിട്ടിയിട്ട് ഒരുമാസം ആയതിന്റെ ആവേശത്തില്‍ പുറപ്പെട്ട മലപ്പുറം മോന്ജന്‍സ്.അന്‍പതുകളിലും പതിനെട്ടിന്‍റെ ആവേശവുമായി സലീമ്ക്ക.മുന്നാറിലെ ചായ കുടിക്കാന്‍ വേണ്ടി മാത്രം എര്‍ണാകുളത്തു നിന്നും ബൈക്ക് ഓടിച്ച് വരുന്ന വരുന്നവര്‍, ലക്ഷണമൊത്ത സഞ്ചാരി കലൂരില്‍ ഓട്ടോ ഓടിക്കുന്ന സിബി ചേട്ടന്‍ ( Sibi Krishnaa ) ... കാഴ്ചകളിലേക്ക് ക്യാമറ കണ്ണുകളുമായി ഉറ്റു നോക്കുന്ന സലീഷേട്ടന്‍ (Saleesh N G Saleesh )..കാണാത്തമലകളും കുന്നുകളും ഒക്കെതേടിപിടിച്ചു റൈഡ് പോകുന്ന ആദര്‍ശും ( Adarsh Ks )മഹേഷും (Măhëšh S Pįłľàï ).... ഓരോരുത്തരും ഓരോ കഥാ പുസ്തകം തന്നെ ആയിരുന്നു.സുക്കറണ്ണനു നന്ദി...ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഉണ്ടാകുമായിരുന്നില്ല.
സമുദ്ര നിരപ്പില്‍ നിന്നും 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു കൊളുക്കുമല.ഉയരം കൂടും തോറും ചായയുടെ സ്വാത് കൂടും എന്ന് വളരെ മുന്‍പേ തന്നെ മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1935 ല്‍ സ്ഥാപിച്ച ഒരു ടീ ഫാക്ടറി കൊലുക്ക് മലയിലെ സൂര്യോദയം കഴിഞ്ഞാല്‍ മറ്റൊരു ആകര്‍ഷണം ആണ്.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓര്‍ഗാനിക് തേയില തോട്ടമാണ് ഇത്.മുന്നാര്‍ ചിന്ന കനാല്‍ സൂര്യ നെല്ലി വഴി കൊളുക്കുമാലയില്‍ എത്താം.ചിന്നക്കനാലില്‍ നിന്നും പുലര്‍ച്ചെ 4 മണി മുതല്‍ ജീപ്പ് കിട്ടും.പതിനഞ്ചു കിലോമീട്ടരുകളോളം കുണ്ടും കുഴിയും പാരയും ഉരുളന്‍ കല്ലുകളും നിറഞ്ഞ പാതയിലൂടെ ശ്വാസം അടക്കിപ്പിടിച്ചുള്ള ഓഫ്‌ റോഡ്‌ യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്.ജീപ്പ് ഒരു സംഭവം തന്നെയാണെന്ന് നമുക്ക് മനസിലാകും.ഇതുവഴി ബൈക്ക് യാത്ര അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും റിസ്ക്‌ എടുക്കാന്‍ ധൈര്യം ഉള്ളവര്‍ക്ക് ഒരു നല്ല ഓഫ്‌ റോഡ്‌
റൈഡ്നുള്ള അവസരം ഉണ്ട്.വളഞ്ഞു പുളഞ്ഞ റോഡിലൂടെ കുന്നു കയറുമ്പോള്‍ അങ്ങ് താഴ്വരയിലെ വെളിച്ചം കാണാം.നക്ഷത്ര കുഞ്ഞുങ്ങള്‍ താഴെ വീണു പോയ പോലെ തോന്നും.ആറേഴു വര്‍ഷമായി ആ റൂട്ടിലൂടെയുള്ള ഡ്രൈവിങ്ങിന്റെ വിശേഷങ്ങളുമായി സ്റ്റീഫന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് കമ്പനി തന്നു.മല മുകളില്‍ എത്തുംമ്പഴേക്കും നമ്മളെ സ്വാഗതം ചെയ്യുന്നത് കാഴ്ച്ചയുടെ വിസ്മയങ്ങള്‍ തന്നെ ആയിരിക്കും.സൂര്യന്റെ ആദ്യ കിരണം തൊട്ടു ആകാശത്ത് വിരിയുന്ന ചിത്രങ്ങളും
വര്‍ണങ്ങളും ക്യാമറ കണ്ണുകള്‍ക്ക്‌ പൂര്‍ണമായും പിടിച്ചെടുക്കുന്നതിന് പരിധിയുണ്ട്.അത് കണ്ട് തന്നെ ആസ്വതിക്കണം.വെളിച്ചം വീഴുന്നതിനു അനുസരിച്ച് അകലെ മല നിരകള്‍ തെളിഞ്ഞു വരും.ചുവപ്പില്‍ നിന്നും പച്ചയിലെക്കുള്ള പരിണാമം, താഴെ ഒഴുകുന്ന മഞ്ഞ്...ഒരു നിമിഷം പ്രകൃതിയില്‍ ലയിച്ചു ഇല്ലാതായി തീരുന്ന സുന്ദര അനുഭവം.സൂര്യോദയം കഴിഞ്ഞാല്‍ നടന്നു കാണാന്‍ പച്ച വിരിച്ച തേയില തോട്ടങ്ങളുണ്ട്.നല്ലൊരു ചായ കുടിക്കണം എന്നൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഫാക്ടറിക്ക് അടുത്ത തന്നെ ഒരു ചായ കടയുണ്ട്.തിരിച്ച് കുന്നിരങ്ങുംബഴേക്കും ഒരു ജന്മം മുഴുവന്‍ ഓര്‍ത്തു വെക്കാനുള്ള കാഴ്ച്ചകള്‍ മനസ്സില്‍ പകര്‍ന്നിട്ടുണ്ടാകും.യാത്രകള്‍ മനോഹരമാകുന്നതും അപ്പോഴാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool